Tuesday, 23 December 2014

ധനു 1190


പുസ്തകപരിചയം
കുമാരനാശാന്‍റെ കരുണ
സായി തൃശ്ശുര്‍

സത്യമോര്‍ക്കുകി ല്‍ സംസാര യാത്രയി ല്‍
പാപത്തിന്‍  കഴല്‍
കുത്തിടാതെ കടന്നവ ര്‍ കാണുകില്ലെടോ
ബാദ്ധപങ്കമായോടുന്നിതൊരുകാലം നദി പിന്നെ
ശുദ്ധികലര്‍ന്നൊരു കാലം ശോഭതേടുന്നു
........
ലോലമാം ക്ഷ ണമേ വേണ്ടു ബോധാമുള്ളി ല്‍ ജ്വലിപ്പാനും
മാലണയ്ക്കും തമസ്സാകെ മാഞ്ഞുപോവാനും

ഉപഗുപ്തന്‍ സാത്വിക ഗുണത്തിനെയും വാസവദത്ത രജോതമോഗുണത്തിനെയും പ്രതിനിധാനം ചെയ്യുന്നു
പലവുരു വാസവദത്ത ഉപഗുപ്തനെ ക്ഷണിച്ചിട്ടും “സമയമായില്ല”
എന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി ഒടുവി  ല്‍ അംഗഛേദം ചെയ്യപ്പെട്ട വാസവദത്തയെ ഭിക്ഷു സന്ദര്‍ശിച്ച് മോക്ഷം നല്‍കിയതാണ് ഇതിവൃത്തം

പാപത്തിന്‍ കഴല്‍ (കാല്) കുത്താതെ കടന്നുപോയവര്‍ ഇല്ല
എന്നും,  നദി ആദ്യ കാലങ്ങളില്‍ ചേറ് നിറഞ്ഞതും പില്‍ക്കാലത്ത് ശുദ്ധമാകുന്നതും പോലെ   ക്ഷ ണനേരം കൊണ്ട് മനസ്സിലെ ഇരുള്‍ അകന്നു പ്രകാശം നിറയും എന്നും കവി നാമ്മേ പഠിപ്പിക്കുന്നു

ആശാന്‍റെ കരുണ എന്ന കാവ്യം വായിക്കുമ്പോള്‍ മലയാളി എന്നതി ല്‍ അഭിമാനം തോന്നും . പള്ളികൂടത്തില്‍ കാണാപാഠം പഠിച്ച കവിത ഒന്നുകൂടെ വായിക്കാന്‍ അവസരം കിട്ടിയത് ഇപ്പോഴാണ് ഒരിക്ക ല്‍ ശ്രീ ഒ എ ന്‍ വി അദ്ദേഹത്തിന്‍റെ ഒരു അഭിമുഖത്തില്‍  ഇഷ്ടപ്പെട്ട വരികള്‍ ഏതു എന്ന ചോദ്യത്തിന്  “ നിയതി തന്‍ തുലാസ് പൊങ്ങുന്നതും താനെ താണ് പോകുന്നതും”  എന്ന് ചൊല്ലുകയുണ്ടായി , അതു കരുണയിലെ വരികള്‍ ആണ്

മേല്‍ പ്പറഞ്ഞ വരിക ള്‍ എത്ര സത്യസന്ധമാണ് എന്ന് നാം  മനസ്സില്ലാക്കുമ്പോ ള്‍ ആശാന്‍റെ യശഃസ്സ് പിന്നെയും ഉയരുന്നു.








No comments:

Post a Comment